2010, ജൂൺ 23, ബുധനാഴ്‌ച
ഭാഷ
കേരമതിരിട്ട നാടിനെ
സ്വച്ചമോഴുകും പുഴയെ
മണല്‍ പരന്ന തീരങ്ങളെ
കുളിര്‍ന്ന മുറികളില്‍
കുടുക്കിട്ട കഴുത്തില്‍
മാതൃഭാഷ പോലും
അമ്മയില്‍ തുടങ്ങി
അമ്മ പോലെ മധുരമാര്‍ന്ന ഭാഷ
മമ്മിയായി കൂട് മാറിയ അമ്മക്ക്
അപ്രിയമാകുന്നുണ്ടോ
2010, ജൂൺ 15, ചൊവ്വാഴ്ച
പടിയിറങ്ങും മുന്‍പേ
(ഈ ഇടെ എവിടെയോ വായിച്ച ഒരു ലേഖനമാണ് ഇതിനാധാരം)
ഒളിച്ചോട്ടം ഒരു പാപമോ അല്ലേല്‍ നീതികരിക്കാനാവാത്ത കുറ്റമോ ഒക്കെ ആയി തോന്നി എനിക്കത് വായിച്ചപ്പോള്‍, അതിലേറെ സങ്കടം തോന്നിയത് അതില്‍ കമന്റ് ചെയ്തത് കണ്ടപ്പോളാണ്. ഉമ്മയും ബാപ്പയെയും ( അച്ഛന്‍ അമ്മ ഡാഡി മമ്മി എന്തും ആവാം, ജന്മം തന്നവര്‍ അത്രേ ള്ളൂ ) വേണ്ടപെട്ടവരെയും ഒക്കെ ഉപേക്ഷിച് ഇത്തിരി പഞ്ചാര വാക്കിന്റെം കാര്‍ഡിന്റെയും കാരണം കൊണ്ട് ഒളിച്ചോടുന്നു എന്ന കമ്മന്റ്. സത്യം പറഞ്ഞാ പുച്ഛം തോന്നി. ഇന്നത്തെ കൌമാരം അങ്ങനെ ആണോ? വ്യക്തമായ ലക്ഷ്യ ബോധം ഉള്ളവര്‍ തന്നെയാണ്. എങ്ങിനെ ജീവിക്കണം എന്നതിന്റെ കൂടെ ആരുടെ കൂടെ എന്നതും അവര്‍ക്ക് നിശ്ചയിക്കാനുള്ള സ്വാതന്ത്ര്യം എന്ത് കൊണ്ട് കൊടുക്കുന്നില്ല. അല്ലേല്‍ അവരുടെ ആഗ്രഹത്തിന്റെ പോരായ്മകള്‍, ജാതി മതം വര്‍ണം ദേശം പണം എന്തുമാവട്ടെ. എന്ത് കൊണ്ട് മാതാപിതാക്കള്‍ക്ക് ആ പോരായ്മകളെ (?) പറഞ്ഞു മനസിലാക്കാന്‍ കഴിയുന്നില്ല? മക്കള്‍ക്ക് വേണ്ടതെല്ലാം വേണ്ടതിലും മുന്നേ എത്തിക്കാന്‍ വെമ്പുന്ന മാതാപിതാക്കളെ എനിക്കറിയാം. സത്യം പറയാലോ ഞാന്‍ അത്തരം ഒരു ദമ്പതികളുടെ മകനാണ്. പക്ഷേ എനിക്ക്, എന്‍റെ അനിയത്തിക്കും അവര്‍ തന്നിട്ടുള്ള അഭിപ്രായ സ്വാതന്ത്ര്യം എടുത്തു പറയണം. അതിന്റെ ശെരിയായ പോംവഴി പറഞ്ഞു തരാന്‍ അവര്‍ക്ക് സാധിക്കാറുണ്ട്. ഈ ഒരു ആശയ വിനിമയത്തിന്റെ പോരായ്മ ഇന്നത്തെ വര്‍ധിച്ചു വരുന്ന ഒളിച്ചോട്ടത്തിന് ഒരു പ്രധാന കാരണമല്ലേ. പക്ഷേ മേല്പറഞ്ഞ ലേഖനത്തിനോട് എനിക്ക് പൂര്‍ണമായും യോജിപ്പാണ്. കമന്ടിനോടെ വിയോജിപ്പുള്ളൂ. അമ്മൂമയാവാന്‍ അല്ലേല്‍ അപ്പൂപ്പന്‍ ആവാന്‍ പോകണ പ്രായത്തില്‍ ഒന്നൊളിചോടാം എന്ന് തോന്നുന്ന മാനസിക വൈകല്യം ചികില്സിക്കെണ്ടാതാണ്. എന്ന് കരുതി ഇന്നയാളുടെ കൂടെ ജീവിക്കണം എന്ന ആഗ്രഹം കുടുംബത്തിന്റെ പേരില്‍, അഭിമാനത്തിന്റെ പേരില്‍ തട്ടി കളയുന്നതാണ് കഷ്ടം. ഈശ്വരന്‍ മനുഷ്യനെ രണ്ടു തരമായെ പടചിട്ടുള്ളൂ. ശേഷിക്കുന്നതെല്ലാം നമ്മള്‍ സ്വയം കല്‍പ്പിച്ചതാണ്. പ്രണയിച്ചു വിവാഹം ചെയ്ത ഒരുപാട് പേരുണ്ട്. അവരില്‍ എത്രയോ പേര്‍ ഇന്നും സുഖമായി ജീവിക്കുന്നും ഉണ്ട്. മാതാപിതാക്കളെ വേണ്ട എന്ന് വച്ച പോകുന്ന മക്കളും ശെരിയായ നിലപടുകാരല്ല എന്നത് തന്നെയാണ് എന്റെയും അഭിപ്രായം പക്ഷേ എന്ത് കൊണ്ട് രണ്ടു കൂട്ടര്‍ക്കും പരസ്പരം ഒരു ധാരണയില്‍ എത്തി കൂടാ? അന്യ ജാതിയില്‍ പെട്ടവര്‍ വിവാഹം കഴിച്ചത് കൊണ്ട് എവിടെയും ഭൂമി കുലുങ്ങിയിട്ടില്ല. എനിക്ക് ഇന്നയാള്‍ യോഗ്യനാണ് എന്ന തിരിച്ചറിവാണ് വിവാഹത്തിന്റെ ഏറ്റവും വലിയ അടിസ്ഥാനം എന്നതില്‍ വിശ്വസിക്കുന്നവനാണ് ഞാന്‍. മാതാപിതാക്കളുടെ നിര്‍ബന്ധപ്രകാരം വേറെ വിവാഹം കഴിക്കേണ്ടി വന്ന, പിന്നീട് പിരിയേണ്ടി വന്ന എത്ര ഉദാഹരണങ്ങള്‍ ഉണ്ട് നമ്മുടെ നാട്ടില്‍. സ്നേഹമാണ് അല്ലാതെ ധാര്‍ഷ്ട്യം അല്ല വിവാഹത്തിന് ആധാരം. ഞാന്‍ വളര്‍ത്തിയതല്ലേ എല്ലാം ഞാന്‍ കൊടുത്തില്ലേ പിന്നെ എന്താ അവന്ക്ക്\ അവള്‍ക്ക് ഞാന്‍ പറയുന്നത് കേട്ടാല്‍ എനാ ചിന്തയും. എന്‍റെ ജീവിതമല്ലേ എന്‍റെ ഇഷ്ടമാ എന്ന ചിന്തയും ഒരുപോലെ ആപല്‍ക്കരമാണ്. ഒളിച്ചോടി വിവാഹം കഴിക്കൂ എന്നതല്ല ഇതിന്റെ പൊരുള്‍ മറിച് എന്ത് കൊണ്ട് നിങ്ങള്‍ക്ക് പരസ്പരം മനസിലാവാതെ പോകുന്നു എന്നതാണ് എന്‍റെ ചോദ്യം.
2010, ജൂൺ 5, ശനിയാഴ്‌ച
ഞാന്‍?
അറിയാതെ പോകുന്ന പൊരുളാണത്
ഉത്തരം തേടി പായുന്ന മനസിനെ
കുഴക്കുന്ന ചോദ്യം
ചില നേരം സൌമ്യതയുടെ തീരങ്ങളില്‍
ചിലപ്പോള്‍ രൌദ്രമാം ഭാവങ്ങളില്‍
നാളെയുടെ ആകാശങ്ങള്‍
മുറിവേറ്റു പിടഞ്ഞ ഇന്നലകള്‍
ഇന്നിന്റെ പ്രതിജീവനങ്ങള്‍
കാലത്തിന്റെ ഒഴുക്കില്‍ പെട്ടവന്‍
ഒറ്റക്ക് വഴിയറിയാത്തവന്‍
മണ്ണിലെക്കൊരു യാത്ര
അതിന്റെ ഇടയിലെ ഇത്തിരി നേരം
ജീവിതം
ഞാനും നീയും
ഉത്തരം അറിഞ്ഞവര്‍ പറയാതെയും